സഞ്ചാരത്തിനിടയിൽ
മയിൽപ്പീലിസ്പർശം
സ്‌നേഹം സുഖമുള്ള ഒരനുഭവമാണ്.
സ്‌നേഹം നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നു.
കുന്നോളം സ്‌നേഹം കടലോളം സ്‌നേഹം എന്നെല്ലാം നാം പ്രയോഗിക്കാറുണ്ടല്ലോ. പ്രയാസമോ ഭാരമോ അല്ലാത്ത അളവറ്റ സ്‌നേഹത്തെയാണ് 'മയില്‍പ്പിലീസ്പര്‍ശം' എന്ന പാഠത്തിലൂടെ നിങ്ങള്‍ തിരിച്ചറിഞ്ഞത്. കാട്ടിലെ മൃഗങ്ങള്‍ക്കു മാത്രം ബാധകമായ കാര്യമല്ല അഷിത ആ കഥയിലൂടെ അവതരിപ്പിക്കുന്നത്.
മനുഷ്യരുടെ ഇടയില്‍ ഉണ്ടാവേണ്ട പരസ്പരസ്‌നേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ലഘുപ്രസംഗം തയാറാക്കുക.
സ്‌നേഹം നമ്മെ പരസ്പരം ബന്ധിപ്പിക്കുന്നു.
കുന്നോളം സ്‌നേഹം കടലോളം സ്‌നേഹം എന്നെല്ലാം നാം പ്രയോഗിക്കാറുണ്ടല്ലോ. പ്രയാസമോ ഭാരമോ അല്ലാത്ത അളവറ്റ സ്‌നേഹത്തെയാണ് 'മയില്‍പ്പിലീസ്പര്‍ശം' എന്ന പാഠത്തിലൂടെ നിങ്ങള്‍ തിരിച്ചറിഞ്ഞത്. കാട്ടിലെ മൃഗങ്ങള്‍ക്കു മാത്രം ബാധകമായ കാര്യമല്ല അഷിത ആ കഥയിലൂടെ അവതരിപ്പിക്കുന്നത്.
മനുഷ്യരുടെ ഇടയില്‍ ഉണ്ടാവേണ്ട പരസ്പരസ്‌നേഹത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ലഘുപ്രസംഗം തയാറാക്കുക.
പ്രിയമുള്ളവരേ,
മാതാപിതാക്കളും മക്കളും തമ്മില്‍, സഹോദരങ്ങള്‍ തമ്മില്‍, അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍- അങ്ങനെ പരസ്പര സ്‌നേഹത്തിന്റെ പല തലങ്ങള്‍ നമുക്കു മുന്‍പില്‍ കാണാം. ഒരാളില്‍നിന്ന് അടുത്തയാളിലേക്ക് സ്‌നേഹം ഒഴുകിയിറങ്ങുന്നു. ആ ഒഴുക്ക് നിലയ്ക്കുമ്പോള്‍ അവിടെ വിദ്വേഷവും വെറുപ്പും ഒഴുകാന്‍ തുടങ്ങും. അത് മനസ്സുകള്‍ തമ്മില്‍ അകലാനിടയാക്കും. ഇന്ന് നാം കാണുന്ന എല്ലാവിധ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും കാരണം ഈ സ്‌നേഹമില്ലായ്മയാണ്. ഇന്നത് വളര്‍ന്ന് പ്രപഞ്ചത്തോടൊപ്പം ആയിരിക്കുന്നു. സ്വാര്‍ഥതയാണ് ഇവിടെ ശത്രു. മറ്റുള്ളവരെയും തന്നെപ്പോലെ കരുതാന്‍ മാത്രം മനസ്സ് വളര്‍ത്താന്‍ ഇന്നാരും ശ്രമിക്കുന്നില്ല. അന്യന്റെ ദുഃഖങ്ങള്‍ കാണാനോ അവനെ മനസ്സിലാക്കാനോ ഇന്ന് ആര്‍ക്കും സമയമില്ല. ശത്രുത വച്ചുപുലര്‍ത്തുന്ന സമൂഹവും രാജ്യങ്ങളും നമുക്ക് ഇന്ന് ശാപമായി മാറുന്നു.
സ്‌നേഹത്തിന്റെ അഭാവത്താല്‍ മനുഷ്യന്‍ ഇന്ന് മൃഗമായി മാറുന്നു എന്നു നമുക്ക് പറയാന്‍ കഴിയുന്നു. എന്നാല്‍ മൃഗങ്ങള്‍പോലും അവരുടെ ഭക്ഷണത്തിനോ സ്വയരക്ഷയ്‌ക്കോ അല്ലാതെ മറ്റൊന്നിനെയും ആക്രമിക്കുന്നില്ല. അത് പ്രകൃതി നല്‍കിയ ഒരനുഗ്രഹമാണ്. മൃഗങ്ങള്‍ പ്രകൃതിയുടെ ആ കനിവിനെ അനുസരിക്കുമ്പോള്‍ മനുഷ്യന്‍ സ്വന്തം നേട്ടം മാത്രം നോക്കി, തന്റെ സഹോദരനെയും മാതാപിതാക്കളെയും എല്ലാം അകറ്റിനിര്‍ത്തുന്നു. വിവേകവും വിവേചനബുദ്ധിയുമുള്ള മനുഷ്യന്‍ മൃഗത്തേക്കാള്‍ അധഃപതിക്കുന്നു എന്ന് മനസ്സിലാക്കാം. മനുഷ്യസ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ, കരുതലിന്റെ, ആശ്വാസത്തിന്റെ എല്ലാം ജീവിച്ചിരുന്ന തെളിവുകളാണ് മദര്‍തെരേസയെപ്പോലുള്ള പുണ്യാത്മാക്കള്‍. സ്‌നേഹത്തെപ്പറ്റി പറയാതെ അവര്‍ നമുക്കത് പ്രവൃത്തിയിലൂടെ കാണിച്ചു തന്നു. അത്തരം വലിയ വലിയ മഹത്തുക്കള്‍ സ്വന്തമായുള്ള നമുക്ക് പരസ്പരം സ്‌നേഹിക്കാനല്ലാതെ വെറുക്കാനും യുദ്ധം നടത്താനും കണ്ടിട്ടും കാണാതെ പോകാനും എങ്ങനെ കഴിയും?
ഓരോരുത്തരുടെയുള്ളിലും നിറഞ്ഞ സ്‌നേഹമുണ്ട്. അതവിടെത്തന്നെ ഇരിക്കാന്‍ ഉള്ളതല്ല. ആ സ്‌നേഹം മറ്റുള്ളവരിലേക്ക് പകരുമ്പോഴാണ് സ്‌നേഹമാകുന്നത്. യേശുക്രിസ്തു പഠിപ്പിക്കുന്നതും അതാണ്, പരസ്പരം സ്‌നേഹിക്കുവാന്‍. നാം നമ്മുടെ സഹോദരനെ, സുഹൃത്തിനെ, ചുറ്റുമുള്ളവരെ സ്‌നേഹിക്കുമ്പോള്‍ അത് നമ്മെത്തന്നെ സ്‌നേഹിക്കലാണ്. ആ സ്‌നേഹം വിശ്വസ്‌നേഹമായി മാറുന്നു. പ്രകൃതിയും പ്രപഞ്ചവും നമ്മെ സ്‌നേഹിക്കുന്നത് നാം തിരിച്ചറിയും. ആ തിരിച്ചറിവ് നമ്മെ കൂടുതല്‍ വിനയമുള്ളവരാക്കും. അത് ജീവിതത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കും. പരസ്പരം സ്‌നേഹിക്കുന്നതിലൂടെ ജീവിതം സ്വാര്‍ഥത വെടിഞ്ഞ് സാര്‍ഥകമാകട്ടെ എന്നാശംസിച്ചുകൊണ്ട്
നിര്‍ത്തുന്നു.
നന്ദി, നമസ്‌കാരം.
അഷിത
അഷിത
| |
---|---|
![]()
അഷിത
| |
ജനനം |
അഷിത
ഏപ്രിൽ 5, 1956
പഴയന്നൂർ, തൃശ്ശൂർ
|
മരണം | മാർച്ച് 27, 2019 (പ്രായം 63)
തൃശ്ശൂർ
|
ദേശീയത | ![]() |
തൊഴിൽ | ചെറുകഥാകൃത്തും കവയിത്രിയും |
അറിയപ്പെടുന്നത് | ചെറുകഥ |
Notable work
| അഷിതയുടെ കഥകൾ |
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു അഷിത (5 ഏപ്രിൽ 1956 - 27 മാർച്ച് 2019).[1] ജീവിതത്തിന്റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ. ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ അവരുടെ 'അഷിതയുടെ കഥകൾ' എന്ന പുസ്തകത്തിന് 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്കാരം ലഭിച്ചിരുന്നു. അതുപോലെതന്നെ ഇടശേരി അവർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജന പുരസ്കാരം എന്നിവയും അവർക്കു ലഭിച്ചിട്ടുണ്ട്. 'പദവിന്യാസങ്ങൾ' എന്ന പേരിൽ റഷ്യൻ കവിതകളുടെ ഒരു വിവർത്തനവും അവരുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി ഐതിഹ്യമാല, രാമായണം എന്നിവ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. മറ്റു ഭാഷയിലെ സാഹിത്യകൃതികൾ മൊഴിമാറ്റത്തിലൂടെ മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ അഷിത ശ്രദ്ധിച്ചിരുന്നു. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ കവിതകളും മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്നു. 1956 ഏപ്രിൽ 5-ന് തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ ജനിച്ച അഷിത, 63-ആം പിറന്നാളിന് ഒരാഴ്ച ബാക്കിനിൽക്കേ 2019 മാർച്ച് 27-ന് പുലർച്ചെ ഒരു മണിയ്ക്ക് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ വച്ച് അന്തരിച്ചു.
ജീവിതരേഖ
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ കെ.ബി. നായരുടേയും (കഴങ്ങോട്ടു ബാലചന്ദ്രൻനായർ) തങ്കമണിയമ്മയുടേയും മകളായി അഷിത ജനനം. ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കേരളസർവ്വകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്ന കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു. മകൾ ഉമ പ്രസീദ.
2019 മാർച്ച് 27-ന് അർബുദരോഗത്താൽ തൃശൂരിലെ അശ്വിനി ആശുപത്രിയിൽവച്ച് അന്തരിച്ചു. വായനാലോകത്തെ പിടിച്ചുലച്ച ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന 'അത് ഞാനായിരുന്നു' എന്ന ദീർഘസംഭാഷണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങൾക്കകം അഷിത അന്തരിച്ചു.
രചനകൾ
- വിസ്മയചിഹ്നങ്ങൾ
- അപൂർണ്ണ വിരാമങ്ങൾ
- അഷിതയുടെ കഥകൾ
- മഴമേഘങ്ങൾ
- കല്ലുവച്ച നുണകൾ
- തഥാഗത
- ഒരു സ്ത്രീയും പറയാത്തത്
- മയിൽപ്പീലി സ്പർശം
- അലക്സാണ്ടർ പുഷ്കിന്റെ കവിതകളുടെ മലയാളതർജ്ജമ
- മീര പാടുന്നു (കവിതകൾ)
- വിഷ്ണു സഹസ്രനാമം - ലളിത വ്യാഖ്യാനം (ആത്മീയം)
- ശിവേന സഹനർത്തനം - വചനം കവിതകൾ
- രാമായണം കുട്ടികൾക്ക് (ആത്മീയം)
- കുട്ടികളുടെ ഐതിഹ്യമാല
- അഷിതയുടെ കഥകൾ
- വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത്
പുരസ്കാരങ്ങൾ
- 2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥാ പുരസ്‌കാരം (അഷിതയുടെ കഥകൾ)
- ഇടശ്ശേരി പുരസ്കാരം (1986) - വിസ്മയചിഹ്നങ്ങൾ
- അങ്കണം അവാർഡ്
- തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്
- ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994)
- പത്മരാജൻ പുരസ്കാരം (2000) - തഥാഗത
......................🔍STAY FOR UPDATES🔎......................
No comments:
Post a Comment