രസിതം
ബീർബൽ
അക്ബർ ചക്രവർത്തിയുടെ ഭരണകാലത്ത് ജീവിച്ചിരുന്ന ഒരു പണ്ഡിതനാണ് ബീർബൽ. ശരിയായ പേർ മഹേശ് ദാസ്. തന്റെ മുപ്പതാം വയസ്സിൽ അദ്ദേഹം അൿബർ ചക്രവർത്തിയുടെ വിശ്വസ്ത സേവകനായി. ബീർബലിന്റെ ബുദ്ധിശക്തി നാടോടിക്കഥകളിലൂടെ പ്രശസ്തമാണ്. ഒരുപാട് ലഘുകവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അഫ്‌ഗാനികളുമായി 1586ൽ നടന്ന യുദ്ധത്തിൽ ബീർബൽ കൊല്ലപ്പെട്ടു.
മുഗള്‍ ചരിത്രമുറങ്ങുന്ന ബീര്‍ബല്‍ കഥകള്‍
ഇന്ത്യയുടെ ചരിത്രത്തിലെ മഹാനായ ചക്രവര്‍ത്തിയാണ് മിര്‍സാ ജലാലുദ്ദീന്‍ അക്ബര്‍. സതി, ശൈശവവിവാഹം, ശിശുബലി എന്നിവ ഇല്ലാതാക്കുന്നതിന് നേതൃത്വം നല്‍കിയ, വിധവാവിവാഹത്തിനു പ്രോത്സാഹനം നല്‍കിയ മനുഷ്യസ്‌നേഹിയായ ഭരണാധികാരി. സാമൂഹ്യപരിഷ്‌കരണം, മതേതരത്വം, മാനവീയ സാഹോദര്യം, സ്വയംഭരണാവകാശം എന്നീ ആധുനിക സങ്കല്പങ്ങളെ മധ്യകാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിച്ച ദീര്‍ഘദര്‍ശി.
പക്ഷേ, ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അക്ബര്‍ തുടക്കമിട്ട മാതൃകകളെക്കാള്‍ അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ബീര്‍ബല്‍ കഥകളെന്ന പേരില്‍ പ്രചാരം നേടിയ തമാശക്കഥകളിലൂടെയാണ്. പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഈ കഥകള്‍ ഇന്ന് ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഈ കഥകളിലെ രസനീയമായ യുക്തികളെ പല ദേശങ്ങളും തങ്ങളുടെ കഥകളിലേക്ക് സ്വീകരിച്ച് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് എല്ലാ ഇന്ത്യന്‍ഭാഷകളിലുമുണ്ട് അക്ബര്‍-ബീര്‍ബല്‍ കഥകള്‍.
മുഗള്‍കാലഘട്ടത്തിന്‍റെ സാമൂഹ്യ ചരിത്രത്തിനുമേല്‍ അക്ബര്‍-ബീര്‍ബല്‍ തമാശക്കഥകള്‍ അധീശത്വം നേടിയത് യാദൃശ്ചികം മാത്രമോ? ആ കഥകളിലൂടെ അജ്ഞാതനായ കഥാകാരന്മാര്‍ ചരിത്രകാരന്‍റെ ദൗത്യംകൂടി നിര്‍വ്വഹിക്കുന്നുണ്ടായിരുന്നോ? അധ്യാപികയായ കണ്ടത്തില്‍ പാത്തുമ്മക്കുട്ടി സമാഹരിച്ച് പുനരാഖ്യാനം ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ബീര്‍ബല്‍ കഥകള്‍ എന്ന പുസ്തകത്തില്‍കൂടി സഞ്ചരിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ഉള്ളില്‍ പ്രബലമാവും.
ടെലിവിഷന്‍ പരമ്പരകളിലൂടെയും ബാലസാഹിത്യ രചനകളായും പരിചയിച്ച ബീര്‍ബല്‍ കഥകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇവ. ഇതില്‍ പലതും നമ്മള്‍ കേട്ടിരിക്കാമെങ്കിലും അതെല്ലാം ബീര്‍ബലിന്‍റെ യുക്തിവൈഭവത്തില്‍ മാത്രമാണ് ശ്രദ്ധപതിപ്പിച്ചത്. എന്നാല്‍ ഈ പുസ്തകത്തില്‍ കഥകളെ കഥകളായും അതോടൊപ്പം അക്ബറിന്‍റെ ഭരണചരിത്രമായും പുനരാഖ്യാനം ചെയ്യാനാണ് കണ്ടത്തില്‍ പാത്തുമ്മക്കുട്ടി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബാലസാഹിത്യത്തെക്കാളുപരിയായ സ്ഥാനത്താണ് ബീര്‍ബല്‍ കഥകളുടെ സ്ഥാനം.
മുഗള്‍ഭരണകാലത്ത് ചക്രവര്‍ത്തിമാര്‍ക്ക് തങ്ങളുടെ ദിവാന്‍മാര്‍,വസീര്‍മാര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാനുള്ള വേദിയായിരുന്നു ദിവാന്‍ ഇ ഖാസ്. പൊതുജനങ്ങള്‍ക്ക് ചക്രവര്‍ത്തിയെ കാണാനും പരാതികള്‍ ബോധിപ്പിക്കാനുമുള്ള വേദിയായിരുന്നു ദിവാന്‍ ഇ ആം. ഇത്തരത്തിലുള്ള ചരിത്രപശ്ചാത്തലത്തോടെയാണ് ഓരോ കഥകളും പാത്തുമ്മക്കുട്ടി പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്നത്. കഥകളുടെ ആധികാരികതയെ ഈ ആഖ്യാനം ബലപ്പെടുത്തുന്നുണ്ട്.
അക്ബറിന്‍റെ രാജ്യസ്‌നേഹം, മതേതരത്വം, സഹാനുഭൂതി, ദയ, സഹൃദയത്വം തുടങ്ങിയ സവിശേഷതകളെ പ്രദര്‍ശിപ്പക്കലാണ് ബീര്‍ബല്‍ കഥകളും പൊതുഭാവം. കലാകാരന്മാരോടും ഭരണകര്‍ത്താക്കളോടും ജനങ്ങളോടും അദ്ദേഹം പുലര്‍ത്തിയ സമീപനങ്ങളാണ് ഓരോ കഥകളുടെയും അടിയൊഴുക്ക്. അതുകൊണ്ടുതന്നെ കഥകളായി ആസ്വദിക്കാന്‍ കഴിയുമ്പോഴും അബോധത്തില്‍ മുഗള്‍കാലഘട്ടത്തിന്‍റെ മുഖ്യധാരാ ചരിത്രത്തില്‍ നിന്നു മാറി മറ്റൊരു ചരിത്രം കൂടി ഈ കഥകള്‍ വരച്ചിടുന്നു.
ഹിന്ദി, ഉറുദു പുസ്തകങ്ങള്‍ക്കു പുറമെ അലിഗഡ്, ലക്‌നൗ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ വാമൊഴിയായി പ്രചരിക്കുന്ന കഥകള്‍കൂടി ഈ പുസ്തകത്തിനുവേണ്ടി പാത്തുമ്മക്കുട്ടി ആശ്രയിച്ചിട്ടുണ്ട്. ഇതുവരെ മലയാളത്തില്‍ പുനരാഖ്യം ചെയ്ത ബീര്‍ബല്‍ കഥകള്‍ പരിശോധിച്ചാല്‍ ആകെ നൂറെണ്ണമേ വരൂ. അവയുടെ വ്യത്യസ്തങ്ങായ പാഠഭേദങ്ങളാണ് ബാക്കിയെല്ലാം. മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടില്ലാത്ത ഇരുനൂറോളം കഥകളാണ് സമാഹരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളത്തിലെ ബീര്‍ബല്‍ കഥകളുടെ ഏറ്റവും വലിയ സമാഹാരം എന്ന വിശേഷണം ഈ പുസ്തകത്തിന് എന്തുകൊണ്ടും യോജിക്കുന്നതാണ്.
ബീര്‍ബല്‍ കഥകള്‍
ആഗ്രയിലെ അറവുകാരന്‍
സാമ്രാട്ട് അക്ബറിന്റെ കാലത്ത് ആഗ്രയില്‍ അറവുകാരനായി ഒരു ഖസായി ഉണ്ടായിരുന്നു. ശുദ്ധമനസ്‌കനായ അയാള്‍ സത്യസന്ധമായാണ് തന്റെ മാംസക്കച്ചവടം നടത്തിവന്നത്. അതിനാല്‍ പലപ്പോഴും ആളുകളുടെ വഞ്ചനയ്ക്ക് അയാള്‍ വിധേയനാകാറുണ്ടായിരുന്നു.
ഒരുദിവസം രാവിലെ അനേകം പേര്‍ മാംസം വാങ്ങാന്‍ വന്ന അവസരം.ഓരോരുത്തര്‍ക്കും അവര്‍ ആവശ്യപ്പെട്ട കണക്കിന് മാംസം വില്ക്കുകയും പണം വാങ്ങുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു കശാപ്പുകാരന്‍. അതിനിടയില്‍ ധനികനായ ഒരു ധാന്യവ്യാപാരി കടയില്‍ പ്രവേശിച്ച് രണ്ടു സേര്‍ മാംസം ആവശ്യപ്പെട്ടു.
തന്റെ ഊഴം വന്നപ്പോള്‍ ഉപഭോക്താവിന് പറഞ്ഞത്രയും മാംസം ഇറച്ചിവെട്ടുകാരന്‍ നല്കി. അതിനിടയില്‍ ഒരത്യാവശ്യത്തിന് അയാള്‍ പിന്നോട്ടൊന്നു തിരിഞ്ഞു. ആ തക്കത്തില്‍ ആഗതന്‍ കടയുടമസ്ഥന്റെ പണസഞ്ചി ഒരു നിമിഷംകൊണ്ട് കൈക്കലാക്കി. എന്നിട്ട് അതില്‍നിന്നുതന്നെ താന്‍ വാങ്ങിയ മാംസത്തിന്റെ വിലയ്ക്കുള്ള നാണയങ്ങള്‍ എടുത്തു കൊടുക്കാന്‍ തുടങ്ങി.
ഇതു കണ്ട് ഖസായി പ്രതിഷേധിച്ചു:
”അയ്യോ, എന്റെ പണസഞ്ചിയാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്. അത് നിങ്ങള്‍ മോഷ്ടിച്ചിരിക്കുകയാണ്.”
”കള്ളം പറയരുത്. ഇത് എന്റേതാണ്.”ധനാഢ്യവും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.
അവര്‍ തമ്മിലുള്ള വഴക്ക് മൂത്തു. അതിനകം അവിടെ ഒരുപറ്റം ആളുകള്‍ തടിച്ചുകൂടിയിരുന്നു. അവര്‍ക്കാര്‍ക്കുംതന്നെ യഥാര്‍ത്ഥത്തില്‍ ആരാണ് പണസഞ്ചിയുടെ അവകാശിയെന്നറിയില്ലായിരുന്നു. കശാപ്പുകാരനാണെങ്കില്‍ തന്റെ ബുദ്ധിമോശംകൊണ്ടാണ് മുന്നില്‍തന്നെ നാണയക്കിഴി വച്ച് അതു നഷ്ടപ്പെടാന്‍ അവസരമൊരുക്കിയതെന്ന ഖേദവുമുണ്ടായി.
അവസാനം പ്രശ്‌നം എവിടെയും എത്തുന്നില്ലെന്നു കണ്ടപ്പോള്‍ കൂട്ടത്തില്‍ മാന്യനാണെന്നു തോന്നിയ ഒരാള്‍ നിര്‍ദ്ദേശിച്ചു. പ്രശ്‌നം ബാദ്ഷായുടെ നീതിന്യായ മന്ത്രിയായ ബിര്‍ബലിനെ ഏല്പിക്കുക. ഏതു കുഴങ്ങിയ പ്രശ്‌നത്തിനും അദ്ദേഹമാണല്ലോ അവസാനം പരിഹാരം കാണുന്നത്. അതിനാല്‍ ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യവുമായി.
അതുപ്രകാരം അറവുകാരനും ധാന്യവ്യാപാരിയും മറ്റുള്ളവരും മഹാമന്ത്രിയുടെ ഹവേലിയിലെത്തി. പണക്കിഴി കൈയില്‍ വച്ചിരുന്ന മാന്യന്‍ നടന്ന വിവാദമൊക്കെ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. എല്ലാം വിശദമായി കേട്ടശേഷം ബീര്‍ബല്‍ ആ സഞ്ചി കാണണമെന്നാവശ്യപ്പെട്ടു.
ആ കിഴി പരിശോധിച്ചപ്പോള്‍ ഒരു കാര്യം തെളിഞ്ഞുവന്നു. തുണികൊണ്ടുണ്ടാക്കിയ സഞ്ചിയിന്മേല്‍ രക്തം കട്ടപിടിച്ച് ഉറച്ചതിന്റെ പാടുകളുണ്ട്. എന്നിട്ടും ഉറപ്പുവരുത്താനായി ദിവാന്‍ജി അകത്തുള്ള നാണയങ്ങള്‍ പുറത്തെടുത്ത് നിരീക്ഷിച്ചു. അവയിലും രക്തപ്പാടുകള്‍ തെളിഞ്ഞുകാണാമായിരുന്നു. ഒരേസമയം രക്തം മുറ്റിയ മാംസവും പണവും കൈകാര്യം ചെയ്യുന്ന ഒരാളുടെ സഞ്ചിക്കേ ആ ലക്ഷണങ്ങള്‍ കാണൂ എന്നു സ്പഷ്ടമായിരുന്നു.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാഹചര്യത്തെളിവുകള്‍തന്നെ ധാരാളമായിരുന്നു. ഉടനെ ബീര്‍ബല്‍ ധാന്യവ്യാപാരിയെ ഒറ്റയ്ക്കു വിളിച്ച് അക്കാര്യം അറിയിച്ചു. മഹാമന്ത്രിക്കു സത്യം മനസ്സിലായെന്നു കണ്ടപ്പോള്‍ അയാള്‍ക്കു നില്ക്കക്കള്ളിയില്ലാതായി. ഉടനെ അയാള്‍ വസീറിന്റെ കാല്‍ക്കല്‍ വീണ് മാപ്പുപറഞ്ഞു.
എങ്കിലും അയാളുടെ കുറ്റം ഗുരുതരമായിരുന്നതിനാല്‍ മഹാമന്ത്രി ധനാഢ്യനു കനത്ത ശിക്ഷയും പിഴയും വിധിച്ചു. ഖസായിയുടെ കിഴിയില്‍ കണ്ടതിന്റെ ഇരട്ടിത്തുക അയാള്‍ക്കു പണക്കാരന്‍ കൊടുക്കണം എന്നതായിരുന്നു പിഴ. പുറമെ പണസഞ്ചിയും തിരിച്ചു നല്കപ്പെട്ടു.
നീതിമാനായ ബീര്‍ബലിന്റെ തീരുമാനം എല്ലാവരെയും സംതൃപ്തിപ്പെടുത്തി. പ്രഗത്ഭനായ മുഗള്‍ മഹാമന്ത്രി ഒരിക്കല്‍ക്കൂടി തന്റെ കഴിവു പ്രകടിപ്പിച്ചതു കണ്ട് ചക്രവര്‍ത്തി അദ്ദേഹത്തിനു പല സമ്മാനങ്ങളും കനിഞ്ഞനുവദിച്ചു.
അക്ബറും ബീര്‍ബലും
അക്ബര്‍ ചക്രവര്‍ത്തിയുടെ മന്ത്രിയായിരുന്ന ബീര്‍ബല്‍ വളരെ രസികനും ബുദ്ധിമാനും ആയി രുന്നു . അവര്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും പല തമാശകളും ഉണ്ട്. അവയില്‍ താഴെപ്പറയുന്ന ചിലതെങ്കിലും എല്ലാവരും കേട്ടിട്ടുണ്ടാവില്ല. അതുകൊണ്ടു വായിക്കുക. ]
1. കഴുതയെ കുതിരയാക്കല്‍
ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനോടു പറഞ്ഞു. നിങ്ങള്‍ ഹിന്ദുവായി തീര്‍ന്ന ഒരു മുസല്‍ മാനെ എന്റെ മുമ്പില്‍ കൊണ്ടുവരണം . ബീര്‍ ബല്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. ആറു ദിവസം കടന്നു പോയി. ഏഴാം ദിവസം ബീര്‍ബല്‍ ഒരു കഴുതയെ പുഴക്കടവില്‍ പോയി എണ്ണയും സോപ്പും തേച്ചു കുളിപ്പിച്ചു തുടങ്ങി. യാദൃശ്ചി കമായി അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി അവി ടെ എത്തി . ബീര്‍ബലിനോടു ചോദിച്ചു : എന്താണ് ബീര്‍ബല്‍ നിങ്ങള്‍ ചെയ്യുന്നത് ? കഴുതയെ കുളിപ്പിക്കുകയോ ? ബീര്‍ബല്‍ : പ്രഭോ , ഞാന്‍ ഈ കഴുതയെ കുളിപ്പി ച്ചു കുതിരയാക്കാമോ എന്ന് നോക്കുകയാണ് . അക്ബര്‍ :വിഡ്ഢീ, കഴുതയെ കുളിപ്പിച്ചാല്‍ കുതിരയാവുമോ ? ബീര്‍ബല്‍: മുസല്‍മാന്‍ ഹിന്ദു ആകുമെങ്കില്‍ ഇതും സാദ്ധ്യമാകണമല്ലോ . അക്ബറിന് കാര്യം മനസ്സിലായി, അദ്ദേഹം ബീര്‍ബലിനെ അനുമോ ദിച്ചു .
2. രേഖ ചെറിയതാക്കല്‍
ഒരിക്കല്‍ തന്റെ കൊട്ടാര സദസ്സിലെ ആള്‍ ക്കാരുടെ ബുദ്ധി പരീക്ഷിക്കാന്‍ അക്ബര്‍ നിലത്തു ഒരു വര വരച്ചു. എന്നിട്ട് പറഞ്ഞു ഈ വരയില്‍ തൊടാതെ ആര്‍ക്കു ഈ വര ചെറുതാ ക്കാന്‍ കഴിയും , ഞാന്‍ വെല്ലു വിളിക്കുന്നു. സദസ്യര്‍ എല്ലാവരും അമ്പരന്നു നിന്നു, ഓരോരു ത്തരായി തോല്‍വി സമ്മതിച്ചു,.അവസാനം ബീര്‍ബലിന്റെ ഊഴമായി. അയാള്‍ ഒരു ചോക്കെടുത്തു അക്ബര്‍ വരച്ച വരയേക്കാള്‍ നീളമുള്ള മറ്റൊരു വര വരച്ചു , അക്ബര്‍ ബീര്‍ബലിന്റെ ബുദ്ധിശക്തിയെ അനുമോദിച്ചു.
3. അക്ബറും ബീര്‍ബലിന്റെ അച്ഛനും
ബീര്‍ബലിന്റെ അച്ഛന്‍ വിദ്യാഭ്യാസം ഒന്നുമില്ലാ ത്ത മണ്ടനാനെന്നു അക്ബറിന് അറിയാമായി രുന്നു . ഒരിക്കല്‍ ബീര്‍ബലിനെ കളിയാക്കാന്‍ അച്ഛനെ കൊട്ടാര സദസ്സിലേക്ക് കൊണ്ടു വരാന്‍ അക്ബര്‍ പറഞ്ഞു. ഇതില്‍ എന്തോ ഒളിച്ചു കളി ഉണ്ടെന്നു കണ്ടു ബീര്‍ബല്‍ അച്ഛനോട് ചക്രവര്‍ ത്തി എന്ത് ചോദിച്ചാലും ഒന്നും മിണ്ടരുത് എന്ന് പറഞ്ഞു. കൊട്ടാര സദസ്സില്‍ വച്ച് ചക്രവര്‍ത്തി ബീര്‍ബലിന്റെ അച്ഛനോട് പല ചോദ്യങ്ങളും ചോദിച്ചു, എന്നാല്‍ അദ്ദേഹം മിണ്ടാതിരുന്നതേ ഉള്ളൂ. അപ്പോള്‍ ചക്രവര്‍ത്തി ചോദിച്ചു: “ ;ബീര്‍ബല്‍ താങ്കളുടെ അച്ഛന്‍ ഒരു തികഞ മണ്ടന്‍ ആണെന്ന തോന്നുന്നല്ലോ ? എന്താണ് ഇത് ശരിയോ ?
ബീര്‍ബല്‍ പറഞ്ഞു: പ്രഭോ അങ്ങനെയല്ല, അദ്ദേഹം വെറും മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല എന്ന് നിര്‍ബന്ധ ബുദ്ധിയുള്ളയാളാണ് .
4. അക്ബറും സന്യാസിയും
ഒരിക്കല്‍ ഒരു സന്യാസി ഒരു വിശേഷാല്‍ പൂജ ചെയ്യാന്‍ വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ കയ്യില്‍ പണം ഒന്നുമില്ലാതെ അക്ബര്‍ ചക്രവര്ത്തിയോട് ചോദിക്കാം എന്ന് കരുതി കൊട്ടാരത്തില്‍ ചെന്നു. അപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി പ്രാരഥിക്കുക യായിരുന്നു. അദ്ദേഹം ദൈവത്തിനോട് പരാതി കള്‍ പറഞ്ഞു തന്റെ രാജ്യം വലുതാക്കണേ , രത്നങ്ങളും മറ്റും ധാരാളം തനിക്കു ഉണ്ടാവണം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. ഇത് കേട്ട സന്യാസി മെല്ലെ തിരിച്ചു പോകാന്‍ ത്ടങ്ങി. അപ്പോള്‍ ചക്രവര്‍ത്തി അയാളെ വിളിച്ചു , എന്തിനാണ് വന്നത് എന്ന് ചോദിച്ചു. സന്യാസി പറഞ്ഞു; മഹാത്മന്‍ , “ഞാന്‍ താങ്കളുടെ അടുത്തു നിന്ന് പൂജ നടത്താന്‍ അല്‍പ്പം ധനം ചോദിക്കാനാണ് വന്നത്. എന്നാല്‍ അങ്ങ് തന്നെ ദൈവത്തിന്റെ അടുക്കല്‍ ധനത്തിന് വേണ്ടി യാചിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അങ്ങയോടു ചോദിക്കുന്നത് തീരെ ശരിയല്ല എന്ന് തോന്നി തിരിച്ചു പോകുകയായിരുന്നു” . ഇത് കേട്ട് അക്ബര്‍ പാദുഷ ലജ്ജിതനായി.
5. ബീര്‍ബല്‍ മുസ്ലിം ആകണം
മറ്റൊരിക്കല്‍ അക്ബര്‍ ബീര്‍ബലിനോടു പറഞ്ഞു നിങ്ങള്‍ ഒരു മുസ്ലിം ആകണം . ബീര്‍ബല്‍ ഒരു ദിവസത്തെ സമയം ചോദിച്ചു. എന്നിട്ട് ബീര്‍ബല്‍ അന്ന് വൈകുന്നേരം നഗരത്തിലെ എല്ലാ തോട്ടിക ളെയും വിളിച്ചു വരുത്തി അക്ബര്‍ പാദുഷ നിങ്ങളെയെല്ലാം ഇസ്ലാം മതത്തില്‍ ചേര്‍ക്കാന്‍ പദ്ധതി ഇടുകയാണ് എന്ന് പറഞ്ഞു; അടുത്ത ദിവസം അവര്‍ എല്ലാവരും കൂടി കൊട്ടാരത്തില്‍ എത്തി , അക്ബറിന്റെ മുന്നിലെക്കാനയിക്കപ്പെട്ടു. അവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ കരഞ്ഞു കൊണ്ടു അപേക്ഷിച്ചു. . പ്രഭോ അങ്ങ് ഞങ്ങളെ യെല്ലാം ഇസ്ലാം മതത്തില്‍ ചേര്‍ക്കാന്‍ തീരുമാനി ച്ചു എന്ന് കേട്ടു, ദയവു ചെയ്തു ഞങ്ങളെ ഞങ്ങളുടെ ഇപ്പോഴത്തെ മതത്തില്‍ തുടരാന്‍ ദയവായി അനുവദിക്കണമേ”, ബീര്‍ബല്‍ ഇതെല്ലാം ശ്രദ്ധിച്ച് ദൂരെ നില്‍ക്കുന്നുണ്ടായിരുന്നു. ഇത് ബീര്‍ബ ലിന്റെ പരിപാടി ആണെന്ന് ചക്രവര്‍ത്തിക്ക് മനസ്സിലായി. അദ്ദേഹം ബീര്‍ബലിനെ വിളിച്ചു മുസ്ലിം ആകുന്ന കാര്യം മറന്നേക്കൂ എന്ന് പറഞ്ഞു
6. ഹിജഡ (ഭിന്ന ലിമ്ഗക്കാര്‍) കളും ബീര്‍ബലും
കൊട്ടാരത്തില്‍ അക്ബറിനെ ഉപദേശിക്കാന്‍ ചില ഹിജഡ(ഭിന്നലിംഗക്കാര്‍) കള്‍ ഉണ്ടായിരുന്നു, അവരിലെ മുഖ്യന് ബീര്‍ബലിനോടു കടുത്ത അസൂയ ആയിരുന്നു. ഒരു ദിവസം അയാള്‍ ചക്രവര്തിയോടു പറഞ്ഞു : പ്രഭോ ഈ ബീര്‍ ബല്‍ വലിയ ബുദ്ധിശാലിയാനെന്നു നടിക്കുന്നു ണ്ടല്ലോ , നമുക്ക് അയാളെ ഒന്ന് ശരിക്ക് പരീക്ഷി ക്കണമല്ലോ . അക്ബര്‍ ചോദിച്ചു , അയാളോട് എന്ത് ചോദ്യം ചോദിച്ചാല്‍ ആണ് അയാള്‍ക്ക് ഉത്തരം മുട്ടുന്നത് . മുഖ്യന്‍ പറഞ്ഞു : അയാളോട് ഭൂമിയുടെ കേന്ദ്രം എവിടെയാണ്, ആകാശത്തില്‍ എത്ര നക്ഷത്രം ഉണ്ട്, ഭൂമിയില്‍ എത്ര സ്ത്രീകളും പുരുഷന്മാരും ഉണ്ട് എന്നൊക്കെ ചോദിച്ചാല്‍ മതി.
അടുത്ത ദിവസം ബീര്‍ബലിനെ വിളിച്ചു അക്ബര്‍ ചക്രവര്‍ത്തി ഈ മൂന്നു ചോദ്യങ്ങളും ചോദിച്ചു. നമ്മുടെ മുഖ്യന്‍ പാദുഷായുടെ പുറകില്‍ നില്‍ക്കുന്നത് ബീര്‍ബല്‍ ശ്രദ്ധിച്ചു.. ബീര്‍ബല്‍ ഉത്തരം നല്‍ക്കാന്‍ ഒരു ദിവസം സമയം ചോദിച്ചു. അക്ബര്‍ അനുവദിച്ചു.
അടുത്ത ദിവസം രാവിലെ ബീര്‍ബല്‍ ഒരു ആണിയും ചുറ്റികയുമായി കൊട്ടാരത്തില്‍ എത്തി. ആദ്യത്തെ ചോദ്യത്തിന് ഉത്തരമായി കൊട്ടാര സഭയുടെ നടുക്ക് ഒരു ആണി ചുറ്റിക കൊണ്ടടിച്ചു താഴ്ത്തി. എന്നിട് പറഞ്ഞു പ്രഭോ ഇതാണ് ഭൂമി യുടെ കേന്ദ്രം , അങ്ങയ്ക്ക് സംശയം ഉണ്ടെങ്കില്‍ അളന്നു നോക്കിക്കൊള്ളൂ.
രണ്ടാമത്തെ ചോദ്യത്തിന് ബീര്‍ബല്‍ ശരീരം മുഴുവന്‍ രോമം നിറഞ്ഞ ഒരു ആടിനെ കൊണ്ടു വന്നു , പ്രഭോ ആകാശത്തിലെ നക്ഷത്രങ്ങളും ഈ ആടിന്റെ ശരീരത്തിലെ രോമങ്ങളുടെയും എണ്ണം ഒന്ന് തന്നെ ആണ്, അങ്ങേക്ക് സംശയം ഉണ്ടെങ്കില്‍ എണ്ണി നോക്കിക്കോ.
മൂന്നാമത്തെ ചോദ്യത്തിന് ബീര്‍ബല്‍ പറഞ്ഞത് ഇതാണ് , പ്രഭോ ഭൂമിയില്‍ സ്ത്രീകളും പുരുഷന്മാ രും ഹിജഡകളും ഉണ്ടല്ലോ. അപ്പോള്‍ ശരിയായ എണ്ണം കിട്ടണമെങ്കില്‍ ഭൂമിയില്‍ ഉള്ള ഹിജഡാ കളെ എല്ലാം കൊന്നാല്‍ മാത്രമേ കഴിയൂ.
മൂന്നു ചോദ്യത്തിനും അങ്ങനെ ഒന്നാം തരം ഉത്തരം കൊടുത്തു ബീര്‍ബല്‍ വിജയിയായി, ചക്രവരത്തി ബീര്‍ബലിനു പ്രത്യേക സമ്മാനങ്ങള്‍ നല്കി .
No comments:
Post a Comment