മഹിതം
ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന തടി കൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള സംഭരണിയാണ് പത്തായം. പത്താഴം എന്നും പറയാറുണ്ട്. മുറിയുടെ നിലത്തു നിന്ന് അൽപ്പം ഉയർത്തി മൂന്നുചുമരുകളോടും ചേർത്ത് പണിതു, തുറന്നിരിക്കുന്ന വശം, നിരകൾ (ഒരടി ഒന്നര അടി വീതിയിൽ ഉള്ള മരപലകകൾ ) ഇട്ടു അടക്കുന്ന പത്തായങ്ങളും നാലുകാലിൽ പണിത് നീക്കിമാറ്റാവുന്ന കട്ടുപത്തായങ്ങളും (കട്ടിൽ പോലെ ഉപയോഗിക്കാവുന്നത് ) ഉണ്ടായിരുന്നു. വീടുകളുടെ തറകൾ മണ്ണും ചാണകവും കരിയും കൂട്ടി മെഴുകിയവയും, ഈർപ്പമുള്ള കാലാവസ്ഥയും ആയതു കൊണ്ട് ധാന്യങ്ങൾ, കേടുകൂടാതെ സൂക്ഷിക്കാൻ ഇവ അത്യാവശ്യമായിരുന്നു . വലിയ വീടുകളിൽ പ്രധാന വീടിന്റെ അടുത്തായി വേറെ ഒരു പുര പണിത് അതിലെ പ്രധാന മുറിയിൽ പത്തായവും അതിനോട് ചേർന്ന് മുറികളും മാളികയും പണിത പത്തായപുരകളും സാധാരണയായി നിർമ്മിക്കാറുണ്ടായിരുന്നു.
പത്തായച്ചൊല്ലുകൾ
പത്തായവുമായി ചേർത്ത് നിരവധി പഴഞ്ചൊല്ലുകൾ മലയാളത്തിലുണ്ട്. ചില ഉദാഹരണങ്ങൾ-- പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
- പത്തായക്കാരനോട് കടം കൊള്ളണം
- പത്തായത്തെ പട്ടിണിക്കിടരുത്.
- പത്തായമുള്ളേടം പയറുമുണ്ടാവും/പയറും കാണും
പഴയകാല കാർഷിക ഉപകരണങ്ങളെക്കുറിച്ചുള്ള ഒരു പഠന സാമഗ്രി
പഴയകാല കാർഷിക ഉപകരണങ്ങൾ
ക്യഷി ചൊല്ലുകൾ
- അത്തത്തിനു വിതച്ചാല്‍ പത്തായം പത്ത് വേണം
- അന്നവിചാരം മുന്നവിചാരം
- ആയിരം ചാക്ക് അരിവാരുന്നതിനേക്കാള്‍ അരചാക്ക് നെല്ല വാരുന്നത്
- ആയിരം ചാക്ക് നെല്ലവാരുന്നതിനേക്കാള്‍ അരക്കറ്റ് കൊയ്തു വരുന്നത് ആയില്യത്തില്‍ പാകം ,അത്തത്തില്‍ പറിച്ചു നടാം
- അരി വിതച്ചാല്‍ നെല്ലാകുമോ
- അഴകുള്ള ചക്കയില്‍ ചുളയില്ല
- ആഴത്തില്‍ ഉഴുത് അകലത്തില്‍ വിതയ്ക്കുക
- ഇടവപ്പാതി കഴിഞ്ഞാല്‍ ഇടവഴിയിലും വെള്ളം
- ഇരിക്കും കൊമ്പ് വെട്ടരുത്
- ഇളംതലയ്ക്കല്‍ കാതലില്ല
- മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം
- വിത്ത് ഗുണം പത്ത് ഗുണം
- വിളഞ്ഞതിലേക്ക് തേവരുത്
- പൂട്ടാത്ത കണ്ടത്തില്‍ വിത്തിടരുത്
- അധികം വിളഞ്ഞാല്‍ വിത്തിനും കൊള്ളില്ല
- അടുത്ത് നട്ടാല്‍ അഴക്,അകത്തി നട്ടാല്‍ വിളവ്
- അയല്‍ നോക്കിയേ ക്യഷിയിറക്കാവു
- ആയിരം പൊന്‍കരണ്ടി ഉള്ളവനും ചിലപ്പോള്‍ ഒരു ചിരട്ടത്തവി വേണ്ടി വരും
- കളയില്ലാതെ വിളയില്ല
- കള മുളയിലേ നുള്ളണം
- കള പറിക്കാഞ്ഞാല്‍ വിള കാണില്ല
- പാറപ്പുറത്ത് വേരോടില്ല
- മണ്ണ്‍ അറിഞ്ഞ വിത്ത് ,കണ്ടറിഞ്ഞ വളം മുളയിലറിയാം വിള
- കല്ല് കണ്ടാല്‍ കൈക്കോട്ട് വയ്ക്കണം
- കണ്ടം വിറ്റും കാളയെ വാങ്ങണോ
- കൊയ്യാത്ത അച്ചിക്ക് അരിവാള്‍ എന്തിനു
- കോരി വിതച്ചാലും വിധിച്ചതേ വിളയു
- ഞാറ്റുവേല തെറ്റിയാല്‍ നാടാകെ നഷ്ടം
- ചോതി വര്‍ഷിച്ചാല്‍ ചോറ്റിനു പഞ്ഞമില്ല
- ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന്
- കടം കൊണ്ടവന്‍ ക്യഷി ചെയ്യണ്ട
- പതിരില്ലാതെ കതിരില്ല
- കുംഭത്തില്‍ മഴ പൊയ്താല്‍ കുപ്പയിലും നെല്ല്
- ഉടമ തന്‍ ദ്യഷ്ടി ഒന്നാന്തരം വളം
- ഉഴുന്ന കാള വിത്തറിയേണ്ട
- ഏറെ പൂട്ടിയാല്‍ കുറച്ചു വിത്ത് മതി
- ഒരില പോയാല്‍ ഒരു പടല പോയി
- ഓത്തില്ലാത്തോന്‍ ബ്രാഹ്മണന്‍ അല്ല
- പോത്തില്ലത്തോന്‍ കര്‍ഷകനല്ല
- കണ്ടത്തിലെ പണിക്ക് വരമ്പത്തു കൂലി
- കണ്ടം കണ്ടോണ്ടിരുന്നാല്‍ കൊണ്ടോട്ടിരിക്കാം
- കതിരിന്‍മേല്‍ വളം വെയ്ക്കരുത്
- കന്നിനെ കയം കാട്ടരുത്
- കളയുള്ള വയലില്‍ വിള കാണില്ല
- കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
- കുമ്പളങ്ങ കട്ടവനെ തോളില്‍ തപ്പു
- ചിര നനയ്ക്കുമ്പോള്‍ തകരയും നനയും
- തലയറ്റ തെങ്ങിന് കുലയുണ്ടോ
- താണ നിലത്തേ നിരോടു
- തൊഴുതുണ്ണുന്ന ചോറിനെക്കാള്‍ രുചി ഉഴുതുണ്ണുന്ന ചോറിന്ന്‍
- ദാനം കിട്ടിയ പശുവിന്‍റെ പല്ലു നോക്കരുത്
- നല്ലരി കൊടുത്ത് പുല്ലരി വാങ്ങുക
- നവര നട്ടാല്‍ തുവര ഉണ്ടാകുമോ
- നാലാം കൊല്ലം കാലിക്കണ്ടം
- നിലമറിഞ്ഞ് വിത്തിടണം
- നെല്ലുള്ളിടത്ത് പുല്ലും കാണം
- നെല്ലുപോലില്ലാ ധനം
- നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
- പുന്നെല്ല് വരുമ്പോള്‍ പഴയരി തിളയ്ക്കണം
- മണ്ണറിഞ്ഞു മാത്രം വിത്തിടണം
- മണ്ണ്‍അറിഞ്ഞു വളം ചെയ്‌താല്‍
- കിണ്ണം നിറയെ ചോറുണ്ണാം.
- മുള്ളിനു മൂർച്ചയും തുളസിക്കു ഗന്ധവും മഹത്വം
- വരമ്പു ചാരി നട്ടാല്‍ ,ചുവരു ചാരിയുണ്ണം
- വിത്തിട്ട വെലിയില്ല, വെലിയിട്ട വിത്ത്
- വിത്തിനു കരുതിയാല്‍ പത്തിന് കൊള്ളാം
- വിത്തില്ല സമ്പ്രദായം മേലുമില്ല കിഴുമില്ല
- വിത്ത്ഉണ്ടെങ്കില്‍ പത്തായവുംഉണ്ടാവും
- വിത്ത് കുത്തി ഉണണരൂത്
- വിത്ത് കുറവെങ്കില്‍ കുടുതല്‍ പുട്ടുക
- വിത്ത് വിതച്ചാല്‍ മുത്ത് വിളയും
- വിത്തില്‍ പിഴച്ചാല്‍ വിലവിലും പിഴയ്ക്കും
- വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
- വിത്താഴം ചെന്നാല്‍ പത്താഴം നിറയും
- വിളഞ്ഞ കതിര്‍ വളയും വിഷു കണ്ട് രാവിലെ വിത്തിറക്കണം
- വിത്ത് ഗുണം പത്ത് ഗുണം
- പശു പല നിറം ,പാല്‍ ഒരു നിറം
- നെല്ലില്‍ പെയ്ത മഴപ്പുല്ലിലും പെയ്യും
- നെടിയ മരം വീണാല്‍ നില്‍ക്കുന്ന മരംനെടുമരം
- നെല്ലിനു പായുന്ന വെള്ളം പുല്ലിനു പായും
- നെല്ല കുത്തുതോറും അരിവെളുക്കും
No comments:
Post a Comment