ചിരിയും ചിന്തയും
ആഭരണം
ചിരിയും ചിന്തയും-📕TEXTBOOK📕 DOWNLOAD👈
ആഭരണം
മനുഷ്യ ശരീരത്തിലെ അവയവങ്ങളെ അതിന്റെ തനതായ രൂപത്തിൽ നിന്നും അല്പം കൂടി സൌന്ദര്യം വർദ്ധിപ്പിച്ചു കാട്ടുവാൻ മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന വിവിധ വസ്തുക്കളയാണ് ആഭരണങ്ങൾ എന്നു പറയുന്നത്. സ്വർണ്ണം, വെള്ളി, മറ്റു ലോഹങ്ങൾ, പ്ലാസ്റ്റിക് മുതലായവയാൽ നിർമ്മിക്കുന്ന വള, മാല, മോതിരം, മുതലായവ ഇതിനുദാഹരണങ്ങളാണ്.
👨കൊട്ടാരത്തിൽ ശങ്കുണ്ണി
കൊട്ടാരത്തിൽ ശങ്കുണ്ണി
| |
---|---|
![]()
‘കവിതിലകൻ‘ കൊട്ടാരത്തിൽ ശങ്കുണ്ണി
| |
ജനനം | 23 മാർച്ച് 1855
കോട്ടയം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
|
മരണം | 22 ജൂലൈ 1937 (പ്രായം 82)
കോട്ടയം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
|
ദേശീയത | ഭാരതീയൻ |
തൊഴിൽ | സാഹിത്യകാരൻ |
രചനാകാലം | 1891-1937 |
വിഷയം | പ്രബന്ധം, കവിത, തുള്ളൽ പാട്ട്, ചരിത്രം |
ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ് കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22) .അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.
ജീവിത രേഖ
ജനനം
കൊ.വ.1030 മീനം 11-നു വെള്ളിയാഴ്ച്ച രോഹിണി നക്ഷത്രത്തിൽ ( ക്രി.വ.1855 മാർച്ച് 23) കോട്ടയത്ത് വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.
വിദ്യാഭ്യാസം
പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു.
പിന്നീട് വയസ്കര ആര്യൻ നാരായണം മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു.
സാഹിത്യസംഭാവനകൾ
കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം.
അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു.
കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.
തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും എണ്ണമറ്റ സ്ഥാനങ്ങളും സമ്മാനങ്ങളും അദ്ദേഹത്തെ തേടി എത്തി. ഇക്കൂട്ടത്തിൽ 1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനവും സ്വർണ്ണമെഡലും എടുത്തുപറയേണ്ടതാണ്.
മരണം
കുടുംബം മലയാളസാഹിത്യസോപാനത്തിന്റെ ഉത്തുംഗശീർഷങ്ങളിലേക്ക് സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം അടിവെച്ചു കയറിയ ആ സ്ഥിരോത്സാഹി 1937 ജൂലൈ 22-ന് (1112 കർക്കടകം 7-ന്) 82-ആം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.
കൊ.വ.1048-ൽ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ൽ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. പിന്നീട് 1062-ൽ പുനർവിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ൽ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ൽ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ൽ ഏവൂർ പനവേലി കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി.
ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രൻ വാസുദേവനുണ്ണി 1973 ഡിസംബർ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രൻ നാരായണൻ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടർന്നു.
കൃതികൾ
മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളല്പ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്
മണിപ്രവാള കൃതികൾ
- സുഭദ്രാഹരണം
- രാജാകേശവദാസ ചരിത്രം
- കേരളവർമ്മശതകം
- ലക്ഷ്മീബായി ശതകം
- ആസന്നമരണചിന്താശതകം
- മാടമഹീശശതകം
- യാത്രാചരിതം
- അത്തച്ചമയസപ്തതി
- മുറജപചരിതം
- കപോതസന്ദേശം
- ഗൌളീശസ്ത്രം (തർജ്ജമ)
- അദ്ധ്യാത്മരാമായണം (തർജ്ജമ)
- ശ്രീസേതുലക്ഷ്മീഭായി മഹാരാജ്ഞിചരിതം
കിളിപ്പാട്ട്
- വിനായക മാഹാത്മ്യം
ഭാഷാ നാടകങ്ങൾ തർജ്ജമ
- മാലതീമാധവം
- വിക്രമോർവ്വശീയം
- രവിവർമ്മ
പുരാണകഥകൾ
- കുചേലഗോപാലം
- സീമന്തിനീചരിതം
- പാഞ്ചാലധനഞ്ജയം
- ഗംഗാവതരണം
കല്പിതകഥകൾ
- ദേവീവിലാസം
- ജാനകീപരിണയം
ആട്ടക്കഥകൾ
- ശ്രീരാമപട്ടാഭിഷേകം
- ശ്രീരാമവതാരം
- സീതാവിവാഹം
- ഭൂസുരഗോഗ്രഹണം
- കിരാതസൂനുചരിതം
കൈകൊട്ടിക്കളിപ്പാട്ടുകൾ
- നിവാതകവചകാലകേയവധം
- ശ്രീമൂലരാജവിലാസം
- വിക്റ്റോറിയാചരിതം
- ധ്രുവചരിതം
- ശോണദ്രീശ്വരീമഹാത്മ്യം
- ആർദ്രാചരിത്രം
- ഭദ്രോൽപ്പത്തി
- ഓണപ്പാന
തുള്ളൽപ്പാട്ട്
- ശ്രീഭൂതനാതോത്ഭവം
- ശ്രീമൂലമഹരാജഷഷ്ടിപൂർത്തിമഹോത്സവം
- കല്യാണമഹോത്സവം
- ശ്രീശങ്കരവിലാസം
- തിരുമാടമ്പുമഹോത്സവം
- സ്ഥാനാരോഹണമഹോത്സവം
വഞ്ചിപ്പാട്ടുകൾ
- കല്യാണമഹോത്സവം
- സീതാസ്വയംവരം
ഗദ്യപ്രബന്ധങ്ങൾ
- നൈഷധം
- വിക്രമോർവ്വശീയനാടകകഥാസംഗ്രഹം
- വിശ്വാമിത്രചരിത്രം
- അർജുനൻ
- ശ്രീകൃഷ്ണൻ
- ഐതിഹ്യമാല (8 ഭാഗങ്ങളായി ആദ്യത്തെ പ്രകാശനം) പുസ്തകത്തിലെ ശീർഷകങ്ങൾ ഇവിടെ കാണുക
- ക്ഷേത്രമഹാത്മ്യം(2 ഭാഗങ്ങൾ. ഇതിലെ ലേഖനങ്ങൾ ഐതിഹ്യമാലയിൽ നിന്നും എടുത്തവയാണ്.
സ്മാരകങ്ങൾ
കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയം
1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്.
സ്മാരകമന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നല്കിയത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനന്തരാവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ 1969-ൽ സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1972-ൽ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു.
പുസ്തകപ്രസാധകരായിരുന്ന തൃശൂരിലെ മംഗളോദയം കമ്പനിയുടെ കൈവശമിരുന്ന 'ഐതിഹ്യമാല'യുടെ പകർപ്പവകാശം പതിനായിരം രൂപകൊടുത്ത് സമിതി വിലയ്ക്കു വാങ്ങി. സാഹിത്യപ്രവർത്തക സഹകരണസംഘം സെക്രട്ടറിയും സമിതി വൈസ് പ്രസിഡന്റായിരുന്ന ഡി സി കിഴക്കെമുറിയുടെ പ്രത്യേക താത്പര്യമനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 120-ആം ജന്മദിനത്തിൽ സംഘത്തിലൂടെ പുറത്തുവന്നു. ആ പതിപ്പിൽനിന്നു ലഭിച്ച ആദായംകൊണ്ട് സ്മാരകമന്ദിരത്തിന്റെ പണി തുടർന്നു നടത്തുകയുണ്ടായി. മെയ് 14-ന് ആയിരുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം.
1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർട്സ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർചെയ്ത് പ്രവർത്തിച്ചുവരുന്നു. 1997-ൽ 'കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ' സമിതി പ്രസിദ്ധപ്പെടുത്തി.
ഐതിഹ്യമാല
പ്രമാണം:1073.jpg | |
ഭാഷ | മലയാളം |
---|---|
വിഭാഗം | ഐതിഹ്യ കഥകൾ |
ഗ്രന്ഥകർത്താവ് | കൊട്ടാരത്തിൽ ശങ്കുണ്ണി |
പ്രസാധകൻ | മംഗളോദയം |
വർഷം | 1909-1934 |
കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി(1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാർത്ഥികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. ഐതിഹ്യമാലയെക്കുറിച്ച് അതിന്റെ അവതാരികയിൽ മലയാളത്തിലെ കഥാസരിത്‌സാഗരം എന്നാണ് അമ്പലപ്പുഴ രാമവർമ്മ വിശേഷിപ്പിച്ചത്.
ഉള്ളടക്കം
അക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൌതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണു്.
പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പിൽക്കാലത്ത് മലയാളത്തിൽ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കിൽ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു‘നായകന്മാരും കേരളത്തിൽ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് ‘കടമറ്റത്തു കത്തനാർ‘, ‘കായംകുളം കൊച്ചുണ്ണി‘,‘കുളപ്പുറത്തു ഭീമൻ’, എന്നീ വീരനായകന്മാരും ‘പാഴൂർ പടിപ്പുര’, ‘കല്ലൂർ മന’, ‘പാണ്ടൻപുറത്തെ ഉപ്പുമാങ്ങ’ തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികൾക്ക് പരിചിതമായി തീർന്നത്.
ഐതിഹ്യമാലയുടെ പ്രസാധനചരിത്രം
മലയാളമനോരമ, ഭാഷാപോഷിണി തുടങ്ങിയ പത്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കണ്ടത്തിൽ വറുഗീസുമാപ്പിളയും കൊട്ടാരത്തിൽ ശങ്കുണ്ണിയും സുഹൃത്തുക്കളോടൊപ്പം എന്നും വൈകീട്ട് മനോരമ ആപ്പീസിൽ ഒത്തുകൂടാറുണ്ടായിരുന്നു. ആ അവസരങ്ങളിൽ, നേരമ്പോക്കുകൾ പറയുന്നതിനിടയിൽ ശങ്കുണ്ണി ധാരാളം ഐതിഹ്യങ്ങളും പറഞ്ഞുകേട്ട ചരിത്രകഥകളും ഉദ്ധരിക്കാറുമുണ്ടായിരുന്നു. ക്രമേണ ശങ്കുണ്ണിയുടെ കഥാകഥനം ഈ സദസ്സുകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായിത്തീർന്നു.അങ്ങനെയിരിക്കുമ്പോൾ ഒരു നാൾ വറുഗീസു മാപ്പിള ശങ്കുണ്ണിയോട് ഇക്കഥകളെല്ലാം ഉപന്യാസങ്ങളായി എഴുതി മനോരമയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിക്കാവുന്നതാണല്ലോ എന്നു നിർദ്ദേശിച്ചു. അതനുസരിച്ച് ശങ്കുണ്ണി അത്തരം ഐതിഹ്യോപന്യാസങ്ങൾ എഴുതിത്തയ്യാറാക്കാനും തുടങ്ങി. ഭാഷാപോഷിണി ത്രൈമാസികത്തിന്റെ കൊ.വ.1073 കുംഭം-മീനം-മേടം (ക്രി.വ. 1898)പതിപ്പിൽ ഐതിഹ്യമാലയിലെ ആദ്യലേഖനമായ ‘പറയി പെറ്റ പന്തിരുകുലം’ അച്ചടിച്ചുവന്നു.തുടർന്ന് ശങ്കുണ്ണി എഴുതിയ ഉപന്യാസങ്ങളെല്ലാം തന്നെ വായനക്കാർക്ക് അത്യന്തം ആസ്വാദ്യജനകമായി മാറി.
ആനുകാലികങ്ങളിലേക്ക് വേണ്ടി തയ്യാറാക്കുമ്പോൾ ഇത്തരം കഥകളുടെ പുഷ്ടി മുഴുവനും ആ ലേഖനങ്ങളിൽ സന്നിവേശിപ്പിക്കുവാൻ കഴിയുന്നില്ലെന്ന് വറുഗീസു മാപ്പിള സങ്കടപ്പെട്ടു.ഇവയെല്ലാം അല്പം കൂടി വിപുലീകരിച്ച് എഴുതുകയും പിന്നീട് എല്ലാം ചേർത്ത് ഒരു പുസ്തകമായി ഇറക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം ശങ്കുണ്ണിയോട് നിർദ്ദേശിച്ചു. അതനുസരിച്ച് പിന്നീടുള്ള ഉപന്യാസങ്ങൾ ശങ്കുണ്ണി കൂടുതൽ ഗൗരവത്തോടെ എഴുതുവാനും ശേഖരിച്ചുവെക്കാനും തുടങ്ങി. എന്നിരുന്നാലും വറുഗീസ് മാപ്പിളയുടെ ആകസ്മികമായ മരണത്തിനു ശേഷം, ഒട്ടൊക്കെ നൈരാശ്യത്തോടെ, അദ്ദേഹം ഐതിഹ്യമാലയുടെ രചന നിർത്തിവെച്ചു.
കൊ.വ.1084 മകരമാസത്തിൽ (ക്രി.വ.1909 ജനുവരി-ഫെബ്രുവരി) ‘ലക്ഷ്മീഭായി’ എന്ന മാസികയുടെ മാനേജരായിരുന്ന വെള്ളായ്ക്കൽ നാരായണമേനോൻ അദ്ദേഹം തയ്യാറാക്കുന്ന ‘ലക്ഷ്മീഭായി ഗ്രന്ഥാവലി’യിലേക്ക് ഐതിഹ്യമാല ഒരു പുസ്തകമായി ചേർക്കുവാൻ ശങ്കുണ്ണിയോട് സമ്മതം ചോദിച്ചു. ശങ്കുണ്ണി സസന്തോഷം അതു സമ്മതിക്കുകയും അതുവരെ തയ്യാറാക്കിയിട്ടുണ്ടായിരുന്ന 21 കഥകളും അയച്ചുകൊടുക്കുകയും ചെയ്തു. ( 21-ാമത്തെ ‘കിടങ്ങൂർ കണ്ടങ്കോരൻ’ എന്ന ആനക്കഥ മാത്രം ‘വിദ്യാവിനോദിനി’ എന്ന മാസികയിൽ 1074 തുലാമാസത്തിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്.)
ഏറെ താമസിയാതെ ‘ലക്ഷ്മീഭായി’ മാസിക അടച്ചുപൂട്ടുകയും തൃശ്ശൂരിലെ മംഗളോദയം അച്ചുകൂടം കമ്പനി ഐതിഹ്യമാലയുടെ തുടർന്നുള്ള പ്രകാശനം ഏറ്റെടുക്കുകയും ചെയ്തു. 1973ൽ മംഗളോദയം മൃതപ്രായമാവുന്നതുവരേയ്ക്കും അവരായിരുന്നു ഐതിഹ്യമാലയുടെ പ്രസാധകർ.
പ്രസിദ്ധീകരണ ചരിത്രം
മൊത്തം എട്ടുഭാഗങ്ങളിലായി പൂർത്തീകരിച്ച ഈ മഹത്സമ്പാദനം 1974 മുതൽ ‘കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി’ ഏറ്റെടുത്ത് രണ്ടു ഭാഗങ്ങളാക്കി പുനപ്രസിദ്ധീകരിച്ചു. വിതരണം നാഷണൽ ബുക്സ് ആയിരുന്നു. 1978 മുതൽ സമിതിക്കുവേണ്ടി ‘കറന്റ് ബുക്സ്‘ സമ്പൂർണ്ണ ഐതിഹ്യമാല ഒറ്റ ഭാഗമായി പ്രസിദ്ധീകരണം തുടർന്നു.
1974 മുതലുള്ള കണക്കു് അനുസരിച്ച് മാത്രം ഐതിഹ്യമാലയുടെ രണ്ടുലക്ഷത്തിലധികം കോപ്പികൾ അച്ചടിച്ചിറങ്ങിയിട്ടുണ്ട്.
മലയാളപുസ്തകങ്ങളിൽ ഇത്രയും പതിപ്പുകളിലൂടെ ഏറ്റവും കൂടുതൽ പ്രതികളിറങ്ങിയിട്ടുള്ള ചുരുക്കം പുസ്തകങ്ങളേ ഉള്ളൂ.
ഐതിഹ്യമാലയുടെ ഭാഗങ്ങളും ആദ്യം പ്രസിദ്ധീകരിച്ച വർഷവും താഴെകൊടുക്കുന്നു.
ഭാഗങ്ങൾ | പ്രസിദ്ധീകരിച്ച വർഷം | മാസം |
---|---|---|
ഒന്നാം ഭാഗം | 1909 | ഏപ്രിൽ |
രണ്ടാം ഭാഗം | 1914 | സെപ്റ്റംബർ |
മൂന്നാം ഭാഗം | 1925 | ജൂലൈ |
നാലാം ഭാഗം | 1926 | സെപ്റ്റംബർ |
അഞ്ചാം ഭാഗം | 1927 | ഒക്ടോബർ |
ആറാം ഭാഗം | 1929 | ഫെബ്രുവരീ |
ഏഴാം ഭാഗം | 1932 | സെപ്റ്റംബർ |
എട്ടാം ഭാഗം | 1934 | ഒക്ടോബർ |
ഗ്രന്ഥം 1
- ചെമ്പകശ്ശേരിരാജാവ്
- കോട്ടയത്തുരാജാവ്
- മഹാഭാഷ്യം
- ഭർത്തൃഹരി
- അദ്ധ്യാത്മരാമായണം
- പറയിപെറ്റ പന്തിരുകുലം
- തലക്കുളത്തൂർ ഭട്ടതിരിയും പാഴൂർ പടിപ്പുരയും
- വില്വമംഗലത്തു സ്വാമിയാർ 1
- കാക്കശ്ശേരി ഭട്ടതിരി
- മുട്ടസ്സു നമ്പൂതിരി
- പുളിയാമ്പിള്ളി നമ്പൂരി
- കല്ലന്താറ്റിൽ ഗുരുക്കൾ
- കോലത്തിരിയും സാമൂതിരിയും
- പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ
- മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും
- കാലടിയിൽ ഭട്ടതിരി
- വെൺമണി നമ്പൂതിരിപ്പാടന്മാർ
- കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും
- വയക്കര അച്ചൻ മൂസ്സ്
- കോഴിക്കോട്ടങ്ങാടി
- കിടങ്ങൂർ കണ്ടങ്കോരൻ
ഗ്രന്ഥം 2
- കുമാരനല്ലൂർ ഭഗവതി
- തിരുനക്കര ദേവനും അവിടുത്തെ കാളയും
- ഭവഭൂതി
- വാഗ്ഭടാചാര്യർ
- പ്രഭാകരൻ
- പാതായിക്കര നമ്പൂരിമാർ
- കാരാട്ട് നമ്പൂരി
- വിഡ്ഢി! കൂശ്മാണ്ടം
- കുഞ്ചൻ നമ്പ്യാരുടെ ഉത്ഭവം
- വലിയ പരിഷ ശങ്കരനാരായണ ചാക്യാർ
- ആഴുവാഞ്ചേരി തമ്പ്രാക്കളും മംഗലത്തു ശങ്കരനും
- നാലേക്കാട്ടു പിള്ളമാർ
- കായംകുളം കൊച്ചുണ്ണി
- കൈപ്പുഴ രാജ്ഞിയും പുളിങ്കുന്ന് ദേശവും
- ഒരന്തർജ്ജനത്തിന്റെ യുക്തി
- പാഴൂർ പെരുംതൃക്കോവിൽ
- പാക്കനാരുടെ ഭാര്യയുടെ പാതിവ്രത്യം
- രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം
- കൊച്ചുനമ്പൂരി
- ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും
- വട്ടപ്പറമ്പിൽ വലിയമ്മ
- വൈക്കത്തു തിരുനീലകണ്ഠൻ
ഗ്രന്ഥം 3
- കിളിരൂർകുന്നിന്മേൽ ഭഗവതി
- പൂന്താനത്തു നമ്പൂരി
- ആലത്തൂർ നമ്പി
- വയസ്‌കര ചതുർവേദി ഭട്ടതിരിയും യക്ഷിയും
- രാമപുരത്തു വാര്യർ
- ചെമ്പ്രയെഴുത്തച്ഛന്മാർ
- കൊച്ചി ശക്തൻതമ്പുരാൻ തിരുമനസ്സുകൊണ്ടു
- അമ്മന്നൂർ പരമേശ്വര ചാക്യാർ
- ചേരാനല്ലൂർ കുഞ്ചുക്കർത്താവ്
- കൊട്ടാരക്കര ഗോശാല
- തേവലശേരി നമ്പി
- ചില ഈശ്വരന്മാരുടെ പിണക്കം
- പറങ്ങോട്ടു നമ്പൂരി
- പാക്കിൽ ശാസ്താവ്
- കൊടുങ്ങല്ലൂർ വസൂരിമാല
- തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉത്സവങ്ങൾ
- ആറന്മുളമാഹാത്മ്യം
- കോന്നിയിൽ കൊച്ചയ്യപ്പൻ
ഗ്രന്ഥം 4
- ഊരകത്തു അമ്മതിരുവടി
- സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട്
- പുലാമന്തോൾ മൂസ്സ്
- ശാസ്താംകോട്ടയും കുരങ്ങന്മാരും
- മഴമംഗലത്തു നമ്പൂരി
- വയസ്‌ക്കരകുടുംബവും അവിടുത്തെ ശാസ്താവും
- കായംകുളത്തു രാജാവിന്റെ ശ്രീചക്രം
- കുളപ്പുറത്തു ഭീമൻ
- മണ്ണടിക്കാവും കാമ്പിത്താനും
- ശ്രീകൃഷ്ണകർണാമൃതം
- കടമറ്റത്ത് കത്തനാർ
- പുരുഹരിണപുരേശമാഹാത്മ്യം
- തോലകവി
- കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ
- അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും
- അവണാമനയ്ക്കൽ ഗോപാലൻ
ഗ്രന്ഥം 5
- പള്ളിപ്പുറത്തുകാവ്
- എളേടത്തുതൈക്കാട്ടു മൂസ്സന്മാർ
- കൈപുഴത്തമ്പാൻ
- കൊല്ലം വിഷാരിക്കാവ്
- വയസ്‌ക്കര ആര്യൻ നാരായണൻമൂസ്സ് അവർകളുടെ ചികിത്സാനൈപുണ്യം
- ചംക്രോത്തമ്മ
- അവണങ്ങാട്ട് പണിക്കരും ചാത്തന്മാരും
- കുട്ടഞ്ചേരി മൂസ്സ്
- പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും
- കാടാംകോട്ടു മാക്കം ഭഗവതി
- ഒരു യൂറോപ്യന്റെ സ്വാമിഭക്തി
- സംഘക്കളി
- കൊട്ടാരക്കരച്ചന്ദ്രശേഖരൻ
ഗ്രന്ഥം 6
- പനയന്നാർ കാവ്
- ഉത്രം തിരുനാൾ തിരുമനസ്സുകൊണ്ടും കഥകളിയോഗവും
- കപ്ലിങ്ങാട്ടു നമ്പൂരിയും ദേശമംഗലത്തു വാര്യരും
- വിജയാദ്രി മാഹാത്മ്യം
- നടുവിലേപ്പാട്ട് ഭട്ടതിരി
- ആറന്മുള ദേവനും മങ്ങാട്ടു ഭട്ടതിരിയും
- മുണ്ടേമ്പിള്ളി കൃഷ്ണമാരാർ
- മണ്ണാറശ്ശാല മാഹാത്മ്യം
- ഒരു സ്വാമിയാരുടെ ശാപം
- പുല്ലങ്കോട്ട് നമ്പൂരി
- പനച്ചിക്കാട്ടു സരസ്വതി
- വെള്ളാടു നമ്പൂരി
- ആറന്മുള വലിയ ബാലകൃഷ്ണൻ
ഗ്രന്ഥം 7
- ചെങ്ങന്നൂർ ഭഗവതി
- എടവെട്ടിക്കാട്ടു നമ്പൂരി
- പയ്യന്നൂർ ഗ്രാമം
- ഒളശ്ശയിൽ വേട്ടക്കൊരുമകൻ കാവ്
- ശബരിമല ശാസ്താവും പന്തളത്തു രാജാവും
- വൈക്കത്തെ പാട്ടുകൾ
- പെരുമ്പുലാവിൽ കേളുമേനോൻ
- ചെമ്പകശ്ശേരിരാജാവും രാജ്ഞിയും
- വില്വമംഗലത്തു സ്വാമിയാർ 2
- പാമ്പുമ്മേക്കാട്ടു നമ്പൂരി
- കാളിദാസൻ
- പന്തളം നീലകണ്ഠൻ
ഗ്രന്ഥം 8
- ചിറ്റൂർ കാവിൽ ഭഗവതി
- കല്ലൂർ നമ്പൂരിപ്പാടന്മാർ
- തകഴിയിൽ ശാസ്താവും അവിടുത്തെ എണ്ണയും
- അറയ്ക്കൽ ബീബി
- തിരുവിഴാ മഹാദേവനും അവിടുത്തെ മരുന്നും
- പാഴൂർ പെരുംതൃക്കോവിൽ
- തെക്കേടത്ത് കുടുംബക്കാർ
- മൂക്കോല ക്ഷേത്രങ്ങൾ
- കുമാരമംഗലത്തു നമ്പൂരി
- മണ്ടക്കാട്ടമ്മനും കൊടയും
- തിരുവട്ടറ്റാധി കേശവൻ
1974 നു ശേഷമുള്ള പ്രസിദ്ധീകരണ ചരിത്രം
പതിപ്പ് | പ്രസാധകർ | വിതരണം | വർഷം | മാസം | എണ്ണം |
---|---|---|---|---|---|
ഒന്ന് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | നാഷണൽ ബുക്സ് | 1974 | ഏപ്രിൽ | 5000 |
രണ്ട് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1978 | ഒക്ടോബർ | 5000 |
മൂന്ന് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1982 | ഏപ്രിൽ | 6000 |
നാല് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1985 | ഒക്ടോബർ | 6000 |
അഞ്ച് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1986 | നവംബർ | 6000 |
ആറ് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1986 | ഡിസംബർ | 6000 |
ഏഴ് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1988 | ജൂലൈ | 5000 |
എട്ട് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1989 | ജനുവരി | 5000 |
ഒൻപത് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1990 | ജൂലൈ | 5000 |
പത്ത് | കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സമിതി | കറന്റ് ബുക്സ് | 1990 | ഡിസംബർ | 5000 |
"ഐതിഹ്യമാല, ദ ഗ്രേറ്റ് ലജൻഡ്സ് ഓഫ് കേരള (Aithihyamala, the great legends of Kerala)" എന്ന പേരിൽ മാതൃഭൂമി ബുക്സ് ഐതിഹ്യമാലയുടെ ഒരു ഇംഗ്ലീഷ് വിവർത്തനം, 2010 ഏപ്രിൽ മാസത്തിൽ പ്രകാശനം ചെയ്തു. രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം, ശ്രീകുമാരി രാമചന്ദ്രനാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
......................🔍STAY FOR UPDATES🔎......................
No comments:
Post a Comment