പ്രകാശം പരത്തുന്നവർ
പ്രകാശം പരത്തുന്നവർ -📕TEXTBOOK📕 DOWNLOAD👈
കണ്ടാലറിയാത്തത്
കണ്ടാലറിയാത്തത് എന്ന പാഠത്തിലെ കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളും (Class 5)
1. ശ്രീനാരായണഗുരുവിന്റെ ജീവിതാനുഭവങ്ങള്‍ നമ്മെ എന്തെല്ലാം അറിവുകളിലേക്കാണ് നയിക്കുന്നത്? 'കണ്ടാലറിയാത്തത്' എന്ന പാഠഭാഗം മുന്‍നിര്‍ത്തി വിശദമാക്കുക.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ ഗുരുവിനോട് ജാതിചോദിച്ചപ്പോള്‍ 'കണ്ടിട്ടു മനസ്സിലായില്ലേ' എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. 'മനസ്സിലായില്ലാ' എന്ന അയാളുടെ മറുപടികേട്ടപ്പോള്‍ 'കണ്ടാല്‍ മനസ്സിലായില്ലെങ്കില്‍ എങ്ങനെ കേട്ടാല്‍ മനസ്സിലാകും' എന്നാണ് ഗുരു മറുചോദ്യം ചോദിച്ചത്. മനുഷ്യനെ മനസ്സിലാക്കാന്‍ ജാതി അറിയണമെന്നില്ല. ഒരുവന്‍ മനുഷ്യനാവുന്നത് അവന്റെ കര്‍മ്മത്തിലൂടെയാണ്. ജാതിയോ മതമോ അല്ല മനുഷ്യനെ തിരിച്ചറിയാനുള്ള മാര്‍ഗം എന്നും അദ്ദേഹം പഠിപ്പിക്കുന്നു. ഒരാള്‍ മനുഷ്യനാകുന്നത് അയാള്‍ മറ്റുള്ളവരെ സഹോദരരായി കാണുകയെന്ന മഹത്തായ ദര്‍ശനം ഉള്‍ക്കൊള്ളുമ്പോഴാണ്. അത്രയ്ക്കു ഹൃദയവിശാലതയും ഉദാരതയും സഹജീവിസ്‌നേഹവും നമുക്ക് ഉണ്ടാവണം. ശ്രീനാരായണഗുരു സ്വന്തം ജീവിതംകൊണ്ട് നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ഒരു അപരിചിതന്‍ ഗുരുവിനോട് ജാതിചോദിച്ചപ്പോള്‍ 'കണ്ടിട്ടു മനസ്സിലായില്ലേ' എന്നായിരുന്നു അദ്ദേഹം തിരിച്ചുചോദിച്ചത്. 'മനസ്സിലായില്ലാ' എന്ന അയാളുടെ മറുപടികേട്ടപ്പോള്‍ 'കണ്ടാല്‍ മനസ്സിലായില്ലെങ്കില്‍ എങ്ങനെ കേട്ടാല്‍ മനസ്സിലാകും' എന്നാണ് ഗുരു മറുചോദ്യം ചോദിച്ചത്. മനുഷ്യനെ മനസ്സിലാക്കാന്‍ ജാതി അറിയണമെന്നില്ല. ഒരുവന്‍ മനുഷ്യനാവുന്നത് അവന്റെ കര്‍മ്മത്തിലൂടെയാണ്. ജാതിയോ മതമോ അല്ല മനുഷ്യനെ തിരിച്ചറിയാനുള്ള മാര്‍ഗം എന്നും അദ്ദേഹം പഠിപ്പിക്കുന്നു. ഒരാള്‍ മനുഷ്യനാകുന്നത് അയാള്‍ മറ്റുള്ളവരെ സഹോദരരായി കാണുകയെന്ന മഹത്തായ ദര്‍ശനം ഉള്‍ക്കൊള്ളുമ്പോഴാണ്. അത്രയ്ക്കു ഹൃദയവിശാലതയും ഉദാരതയും സഹജീവിസ്‌നേഹവും നമുക്ക് ഉണ്ടാവണം. ശ്രീനാരായണഗുരു സ്വന്തം ജീവിതംകൊണ്ട് നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയാണ്.
2. ശ്രീനാരായണഗുരുവിന്റെ ഏതെങ്കിലും രണ്ട് മഹദ്‌വചനങ്ങള്‍ എഴുതുക.
▲ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
▲ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.
(STUDENTS INDIA)
3. ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' -ഗുരുദേവന്റെ വാക്കുകളാണിവ. മനുഷ്യനന്മയെക്കുറിച്ചുള്ള ഗുരുദേവന്റെ അഭിപ്രായങ്ങള്‍ വിശകലനം ചെയ്ത് ലഘുകുറിപ്പ് തയാറാക്കുക.
മനുഷ്യനന്മയ്ക്ക് അടിസ്ഥാനം മതമോ ജാതിയോ അല്ല, അയാളുടെ കര്‍മ്മമാണ്. മറ്റുള്ളവരെ സഹോദരങ്ങളായി കണക്കാക്കാന്‍ പഠിക്കുമ്പോഴാണ് ഒരാള്‍ നല്ല മനുഷ്യനാവുന്നത്. അപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനും അവരെ സഹായിക്കാനും അയാള്‍ സന്നദ്ധനാകും. അതയാളെ സേവനത്തിനും ത്യാഗത്തിനും പ്രേരിപ്പിക്കും. സ്വന്തം സുഖത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരുടെ സുഖത്തിനായി പരിശ്രമിക്കുന്നതാണ് സേവനം. സ്വന്തം സുഖം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ത്യാഗമാണ്. സേവനത്തിനും ത്യാഗത്തിനും ഒരാളെ പ്രേരിപ്പിക്കുന്നത് സ്‌നേഹമാണ്. സ്വന്തം വീട്ടിലുള്ളവരെ മാത്രമല്ല, അയലത്തുള്ളവരെയും അകലെയുള്ളവരെയും സഹായിക്കാന്‍ സ്‌നേഹം പ്രേരിപ്പിക്കുന്നു. ഇപ്രകാരം സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനുള്ള സന്മനസ്സാണ് നമുക്ക് വേണ്ടത്. ഇതാണ് ഗുരുദേവന്‍ ലക്ഷ്യം വച്ച മനുഷ്യനന്മ.
മനുഷ്യനന്മയ്ക്ക് അടിസ്ഥാനം മതമോ ജാതിയോ അല്ല, അയാളുടെ കര്‍മ്മമാണ്. മറ്റുള്ളവരെ സഹോദരങ്ങളായി കണക്കാക്കാന്‍ പഠിക്കുമ്പോഴാണ് ഒരാള്‍ നല്ല മനുഷ്യനാവുന്നത്. അപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനും അവരെ സഹായിക്കാനും അയാള്‍ സന്നദ്ധനാകും. അതയാളെ സേവനത്തിനും ത്യാഗത്തിനും പ്രേരിപ്പിക്കും. സ്വന്തം സുഖത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരുടെ സുഖത്തിനായി പരിശ്രമിക്കുന്നതാണ് സേവനം. സ്വന്തം സുഖം ഉപേക്ഷിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് ത്യാഗമാണ്. സേവനത്തിനും ത്യാഗത്തിനും ഒരാളെ പ്രേരിപ്പിക്കുന്നത് സ്‌നേഹമാണ്. സ്വന്തം വീട്ടിലുള്ളവരെ മാത്രമല്ല, അയലത്തുള്ളവരെയും അകലെയുള്ളവരെയും സഹായിക്കാന്‍ സ്‌നേഹം പ്രേരിപ്പിക്കുന്നു. ഇപ്രകാരം സമൂഹത്തിനുവേണ്ടി സേവനമനുഷ്ഠിക്കാനുള്ള സന്മനസ്സാണ് നമുക്ക് വേണ്ടത്. ഇതാണ് ഗുരുദേവന്‍ ലക്ഷ്യം വച്ച മനുഷ്യനന്മ.
ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ
- ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്. - ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതിൽ - ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം - നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ? - പറച്ചിയിൽ നിന്നു പണ്ട് പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവർത്തകന്യയിൽ - ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ? - ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
- മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
- മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
- മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.
- മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.
- കൃഷി , കച്ചവടം, കൈതൊഴിൽ, ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക
- വിദ്യകൊണ്ട് സ്വതന്ത്രരാവുക
- അതിരുകവിഞ്ഞ ദുരയുടെ കാര്യത്തിൽ മനുഷ്യമൃഗം മറ്റ് മൃഗങ്ങളേക്കാൾ മോശം.
- ഇരുട്ടടച്ച , വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് എന്തു പ്രയോജനം?
- വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം
- മടിയന്മാരായിരുന്ന് ഉപജീവിക്കുന്നത് സമുദായ നീതിക്ക് വിരുദ്ധമാണ്
- "അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"
- അവനവൻ ആത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം#
ശ്രീനാരായണഗുരു
ശ്രീ നാരായണഗുരു
| |
---|---|
![]() | |
ജനനം |
നാണു
ഓഗസ്റ്റ് 28, 1855
ചെമ്പഴന്തി,തിരുവനന്തപുരം,കേരള
|
മരണം | സെപ്റ്റംബർ 20, 1928 (പ്രായം 72)
ശിവഗിരി,തിരുവനന്തപുരം,കേരള
|
ദേശീയത | ![]() |
അറിയപ്പെടുന്നത് | സാമൂഹ്യ പരിഷ്കർത്താവ്, നവോത്ഥാനനായകൻ |
Notable work
| ദൈവദശകം അനുകമ്പാശതകം |
ഈ ഫലകം കേരള നവോത്ഥാനത്തെ വിവരിക്കുന്നു |
![]() |
കേരള നവോത്ഥാനം |
ചരിത്രം |
---|
• കേരളത്തിലെ ജാതി സമ്പ്രദായം
• ഭാരതത്തിലെ ജാതി സമ്പ്രദായം • തൊട്ടുകൂടായ്മ • മുന്നാക്ക ജാതി • ഒ.ബി.സി. • എസ്.സി. ആന്റ് എസ്.ടി • Rejection • വർണ്ണവിവേചനം • Stratification • ഹിന്ദു നവോത്ഥാനം • വർണ്ണ • പുലയർ |
നേതാക്കൾ |
വൈകുണ്ഠസ്വാമി കുര്യാക്കോസ് ഏലിയാസ് ചാവറ തൈക്കാട് അയ്യാ സ്വാമികൾ ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരു അയ്യങ്കാളി സഹോദരൻ അയ്യപ്പൻ കെ. കേളപ്പൻ വാഗ്ഭടാനന്ദൻ ബ്രഹ്മാനന്ദ ശിവയോഗി പണ്ഡിറ്റ് കറുപ്പൻ ടി.കെ. മാധവൻ മന്നത്ത് പത്മനാഭൻ ആനന്ദതീർത്ഥൻ ഇ.വി. രാമസ്വാമി നായ്കർ ആഗമാനന്ദ സ്വാമി വി.ടി. ഭട്ടതിരിപ്പാട് പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ അയ്യത്താൻ ഗോപാലൻ പൽപ്പു കുമാരനാശാൻ സി.വി. കുഞ്ഞിരാമൻ പി. കൃഷ്ണപിള്ള ഇ.എം.എസ്. |
മറ്റുള്ളവ |
ചാന്നാർ ലഹള അരുവിപ്പുറം പ്രതിഷ്ഠാപനം എസ്.എൻ.ഡി.പി. യോഗം യോഗക്ഷേമ സഭ എൻ.എസ്.എസ്. വൈക്കം സത്യാഗ്രഹം കല്പാത്തി-ശുചീന്ദ്രം സത്യാഗ്രഹം ഗുരുവായൂർ സത്യാഗ്രഹം മലയാളി മെമ്മോറിയൽ ഈഴവ മെമ്മോറിയൽ നിവർത്തനപ്രക്ഷോഭം പാലിയം സമരം ക്ഷേത്രപ്രവേശന വിളംബരം കല്ലുമാല സമരം |
കേരളീയനായ എസ് എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആയ ശ്രീനാരായണ ഗുരു കേരളക്കരയുടെ കൺകണ്ട ശ്രീനാരായണ ഗുരുദേവൻശ്രീനാരായണഗുരു(1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.
താഴ്നന്ന ജാതിയിൽപ്പെട്ടവർക്ക് ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.
പശ്ചാത്തലം
ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിലെ സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി മാറ്റി നിർത്തിയിരുന്നു. ബ്രാഹമണർ, ക്ഷത്രിയർ, അന്തരാളർ, ജാതിമാത്രർ, അമ്പലവാസികൾ, സങ്കരവർണ്ണക്കാർ, ശൂദ്രർ (പാരമ്പര്യകുലത്തൊഴിൽ ഉള്ള എല്ലാ നായർ വിഭാഗവും) എന്നിവർ സവർണ്ണരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ബാക്കി ഹിന്ദു ജനവിഭാഗത്തെ അവർണരായും ഗണിച്ചിരുന്നു. ഇവരിൽ കുലത്തൊഴിൽ ചെയ്തിരുന്ന ചില വിഭാഗങ്ങളെ (കണിയാർ, കമ്മാളർ അഥവാ വിശ്വകർമജൻ തുടങ്ങിയവ) രണ്ടു ഗണങ്ങൾക്കും അത്യന്താപേക്ഷിതമായും കണ്ടിരുന്നു.
ജനനം, ബാല്യം
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ദേശീയ പാതയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറി ഉള്ള ഒരു ഗ്രാമ പ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിലാണു കൊല്ലവർഷം 1032 ചിങ്ങമാസം നാണു ജനിച്ചത്. ക്രിസ്തുവർഷം 1855 ഓഗസ്റ്റ് മാസം 28ന്. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.
പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തൽപ്പരനായിരുന്നു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന് പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
വിദ്യാഭ്യാസം
മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം തുടങ്ങി പാരമ്പര്യരൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനും അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.
22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.
വിവാഹം
സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു.
സന്യാസം
1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ.
അരുവിപ്പുറം പ്രതിഷ്ഠ
സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി.താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.[8]ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.
ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
“ | ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് | ” |
ശിവഗിരി
1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.
1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
ഗുരു ദർശനങ്ങൾ
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത്.
സാഹിത്യസംഭാവനകൾ
സ്മാരകങ്ങൾ
- ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്.
- രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്.
പ്രധാന സംഭവങ്ങൾ
ക്ഷേത്രപ്രതിഷ്ഠകൾ
“ | എന്റെ ഡോക്ടർ അവർകൾക്ക്, യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു. | ” |
— എന്ന് നാരായണഗുരു. |
മരണം
ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്[16]. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. 1103 മകരം മൂന്നാം (1928 ജനുവരി 18) തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്.
1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല ഭിഷഗ്വരൻമാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്നു.
ഗുരുവിനെ പറ്റി പ്രമുഖർ
“ | ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല.. | ” |
— രബീന്ദ്രനാഥ ടാഗോർ |
“ | ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം | ” |
— അയ്യൻകാളി |
“ | ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളുന്ന ശ്രീ നാരായണ ഗുരു വല്ലാതെ മറ്റാരുമല്ല. | ” |
— ദീനബന്ധു സി.എഫ്.ആൻഡ്രൂസ് |
“ | ശ്രീനാരായണഗുരുവിനേക്കാൾ ആത്മീയജ്ഞാ കൈവന്ന ആരെയും ലോകസഞ്ചാരത്തിനിടയിൽ ദർശിക്കാൻ എനിക്ക് സാധിച്ചിട്ടില്ല | ” |
— രവീന്ദ്രനാഥ ടാഗോർ
STAY FOR UPDATES
|
No comments:
Post a Comment