നിറഭേദങ്ങൾ
നിറഭേദങ്ങൾ -📕TEXTBOOK📕 DOWNLOAD👈
വിഷുക്കണി
കണികാണൽ
കേരളത്തിലെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ്.മേടമാസം ഒന്നാം തീയതി പുലർച്ചെയുള്ള ആദ്യ കാഴ്ചയെ കണികാണൽ എന്നു പറയുന്നു.ഈ കാഴ്ചയായിരിക്കും ആ വർഷത്തെ മുഴുവൻ ഐശ്വര്യങ്ങളെയും സ്വാധീനിക്കുക എന്ന വിശ്വാസം ഉണ്ട്.അതിനാൽ മനോഹരവും സുന്ദരവുമായ കണി ഒരുക്കി വെക്കുന്നു, ഇതിനു വിഷുക്കണി എന്നു പറയുന്നു.
ചടങ്ങ്
ഹിന്ദു കുടുംബങ്ങളിലായിരുന്നു ഈ ചടങ്ങ് നടത്തിയിരുന്നത്,വിത്തിടലുമായി ബന്ധപ്പെട്ട ഉത്സവമായ വിഷുവിനോടനുബന്ധിച്ചാണു ഈ ചടങ്ങ് നടത്തുന്നത്.വീട്ടിലെ മുതിർന്ന ആൾ തലേദിവസം രാത്രി തന്നെ കണിഒരുക്കി വെക്കും. ഇതിനെ കണിക്ക് മുതിർത്ത് വെക്കുക എന്ന് വടക്കൻ മലബാറിൽ പ്രയോഗമുണ്ട്. കണികാണേണ്ട സമയമാകുമ്പോൾ വീട്ടമ്മ വീട്ടിലെ എല്ലാവരേയും കണികാണാൻ വിളിച്ചുണർത്തുന്നു. കണ്ണുമടച്ച് ചെന്ന് കണ്ണ് തുറക്കുമ്പോൾ കാണുന്നത് കാർഷിക സമൃദ്ധിയുടെ കാഴ്ചയാണ്.ഗൃഹനാഥൻ ആശിർവദിച്ച് അരി നൽകും. കണികണ്ടുകഴിഞ്ഞാൽ കുടുംബാംഗങ്ങൾ സൂര്യനെ അരിയെറിഞ്ഞ് വന്ദിക്കുന്നു. പിന്നെ ഭൂമി തൊട്ട് നമസ്കരിക്കുന്നു,ശേഷം ഗൃഹ നാഥന്റെ വക കൈനീട്ടവും പലഹാരവും നൽകുന്നു. പശുക്കളെയും കണി കാണിക്കും. തൊഴുത്തിൽ വിളക്കും ചക്ക മടലുമായി അവയെ കണികാണിച്ച് ഭക്ഷണം നൽകുന്നു.വിഷു ദിനത്തിൽ കണികണ്ടുകഴിഞ്ഞാൽ കണ്ടത്തിൽ കൈവിത്തിടൽ ഒരു പ്രധാന ചടങ്ങാണ് ചിലയിടങ്ങളിൽ.
കണി സാധനങ്ങൾ
ചക്ക,കുലമാങ്ങ,നാളികേരം,അരി,കോവക്ക,പഞ്ച ധാന്യങ്ങൾ,വെള്ളരിക്ക തുടങ്ങിയ കാർഷിക വിളകളും കൊന്നപ്പൂവ്, സ്വർണ്ണം ,നാണയം, വെള്ളമുണ്ട്,തുടങ്ങിയവയും, നിലവിളക്കും ഉൾപ്പെടുന്നു.
എം.ടി. വാസുദേവൻ നായർ
മാടത്തിൽ തെക്കേപ്പാട്ട് വാസുദേവൻ നായർ
| |
---|---|
![]() | |
ജനനം | ജൂലൈ 15, 1933[1]
കുടല്ലൂർ, മലബാർ, മദ്രാസ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
|
ദേശീയത | ![]() |
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്രസംവിധായകൻ |
ജീവിത പങ്കാളി(കൾ) | പ്രമീള (1965 മുതൽ 1976 വരെ ) കലാമണ്ഡലം സരസ്വതി (1977 മുതൽ) [2] |
പുരസ്കാരങ്ങൾ | ജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം വയലാർ അവാർഡ് |
തൂലികാനാമം | എം.ടി [3] |
രചനാ സങ്കേതം | നോവൽ, ചെറുകഥ, ബാലസാഹിത്യം |
വിഷയം | സാമൂഹികം |
വെബ്സൈറ്റ് | http://www.mtvasudevannair.com/ |
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ സാഹിത്യകാരൻ നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ (ജനനം: 1933 ജൂലൈ 15 ). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപർ[4], എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നെ, മലമക്കാവ് എലിമെന്ററി സ്‌ക്കൂളിലും കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം. രസതന്ത്രമായിരുന്നു ഐച്ഛിക വിഷയം.ഔദ്യോഗികജീവിതം കൂടുതലും കോഴിക്കോടായിരുന്നു
രചനകൾ
സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.
1957-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽവെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.
ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.
മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.
കർമ്മ മണ്ഡലങ്ങൾ
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എം.ടി.വാസുദേവൻനായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നിർമ്മാല്യം സാമൂഹിക പ്രാധാന്യമുള്ള കൃതിയാണ്.
പുരസ്കാരങ്ങൾ
1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.
മറ്റു പുരസ്കാരങ്ങൾ
- 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്
- മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം (1973, നിർമ്മാല്യം)
- മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (1991, കടവ്)
- മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (1978, ബന്ധനം)
- മികച്ച തിരക്കഥക്കുള്ള കേരളസംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
- എഴുത്തച്ഛൻ പുരസ്കാരം (2011)
- ജെ.സി. ദാനിയേൽ പുരസ്കാരം - 2013
- ദേശാഭിമാനി സാഹിത്യ പുരസ്കാരം
പ്രധാന കൃതികൾ
നോവലുകൾ
- മഞ്ഞ് (നോവൽ)
- കാലം (നോവൽ)
- നാലുകെട്ട് (നോവൽ)
- അസുരവിത്ത് (നോവൽ)
- വിലാപയാത്ര (നോവൽ)
- പാതിരാവും പകൽ വെളിച്ചവും (നോവൽ)
- അറബിപ്പൊന്ന്' (നോവൽ) (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്)
- രണ്ടാമൂഴം
- വാരണാസി(നോവൽ)
കഥകൾ
- ഇരുട്ടിന്റെ ആത്മാവ്
- ഓളവും തീരവും
- കുട്ട്യേടത്തി
- വാരിക്കുഴി
- പതനം
- ബന്ധനം
- സ്വർഗ്ഗം തുറക്കുന്ന സമയം
- വാനപ്രസ്ഥം
- ദാർ-എസ്-സലാം
- രക്തം പുരണ്ട മൺ തരികൾ
- വെയിലും നിലാവും
- കളിവീട്
- വേദനയുടെ പൂക്കൾ
- ഷെർലക്ക്
- ഓപ്പോൾ
- നിന്റെ ഓർമ്മയ്ക്ക്
- വിത്തുകൾ
- കർക്കിടകം
- വില്പന
- ചെറിയ,ചെറിയ ഭൂകമ്പങ്ങൾ
- പെരുമഴയുടെ പിറ്റേന്ന്
- കല്പാന്തം
- കാഴ്ച
- ശിലാലിഖിതം
തിരക്കഥകൾ
- ഓളവും തീരവും
- മുറപ്പെണ്ണ്[
- വിൽക്കാനുണ്ട് സ്വപ്നങ്ങൾ
- നഗരമേ നന്ദി
- അസുരവിത്ത്
- പകൽക്കിനാവ്
- ഇരുട്ടിന്റെ ആത്മാവ്
- കുട്ട്യേടത്തി
- ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
- എവിടെയോ ഒരു ശത്രു
- വെള്ളം
- പഞ്ചാഗ്നി
- നഖക്ഷതങ്ങൾ
- അമൃതം ഗമയ
- ആരൂഢം
- ആൾക്കൂട്ടത്തിൽ തനിയെ
- അടിയൊഴുക്കുകൾ
- ഉയരങ്ങളിൽ
- ഋതുഭേദം
- വൈശാലി
- ഒരു വടക്കൻ വീരഗാഥ
- പെരുന്തച്ചൻ
- താഴ്വാരം
- സുകൃതം
- പരിണയം
- എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങൾ എന്ന ചെറുകഥയെ ആശ്രയിച്ച്)
- തീർത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്)
- പഴശ്ശിരാജ
- ഒരു ചെറുപുഞ്ചിരി
ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും
- നിർമ്മാല്യം (1973)
- മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977)
- മഞ്ഞ് (1982)
- കടവ് (1991)
- ഒരു ചെറുപുഞ്ചിരി (2000)
- തകഴി (ഡോക്യുമെന്ററി)
മറ്റുകൃതികൾ
ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വൻകടലിലെ തുഴവള്ളക്കാർ, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആൾക്കൂട്ടത്തിൽ തനിയെ, മനുഷ്യർ നിഴലുകൾ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.
ചിത്രങ്ങൾ
- STay FOR UPDATES
No comments:
Post a Comment